Sunday 24 April, 2011

എക്സിബിഷന്‍ യാത്ര!!!

കാലത്ത് 7.30 ന് കോയമ്പത്തൂര്‍ പാസഞ്ചര്‍ സ്റ്റേഷനിലെത്തും,, താഴെ അങ്ങാടിയില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമുണ്ടവിടേക്ക്, നിളാ നദിയുടെ തീരത്ത് തലയുയര്‍ത്തി നില്‍ക്കയാണു പേരശ്ശ്നൂര്‍ സ്റ്റേഷന്‍ , മുന്‍‌‌കൂട്ടി നിശ്ചയിചതു പൊലെ ഞാനും ചങാതിമാരും കോഴിക്കോടിനു ഒരു എക്സിബിഷന്‍ കാണാന്‍ പോകാനുള്ള ഒരുക്കം, ഞങ്ങള്‍ അഞ്ചു പേരുന്ണ്ട്  ഷബീല്‍ കുറ്റിപുറത്ത് നിന്നു കയറാമെന്നു പറഞ്ഞു, പതിവു പൊലെ ജലീല്‍ അര മണിക്കൂര്‍ വൈകിയാ വരവു ,അപ്പൊഴേക്കും 7.20 പിന്നെ നേരെയോടി സ്റ്റെഷനിലെത്തലും ദേ..കയ്യെത്തും ദൂരത്തെത്തും മുന്‍പേ വണ്ട്ഇ പോകാനുള്ള ചൂളം വിളിച്ചു നീങ്ങിത്തുട്ങ്ങിയിരുന്നു, എന്തായാലും എക്സിബിഷനു പൊയെ അടങ്ങൂ.. എന്ന മട്ടില്‍ നാലു പേരും കൂടെ ഒരോട്ടോയില്‍ കയറി കുറ്റിപ്പുറം സ്റ്റേഷ്നിലെത്തി, ഷബീല്‍ അവിടെ കാത്തു നില്പ്പായിരുന്നു. ഇനി അടുത്ത ട്രയിന്‍ "ഇന്റെര്‍ സിറ്റി"യാണു അതു 8.30 നു വരും, ടിക്കറ്റ് കൗണ്ടറിന്റെ "Q" കണ്ടപ്പ തോന്നി, ഇനിയിന്നു പോകാന്‍ പറ്റില്ലെന്ന്. എന്തായലും ഒരു കൈ നോക്കമെന്നു കരുതി "Q" വില്‍ നിന്ന് ഞാനും റിയാസുമാണു വരിയില്‍ ഏകദേശം പത്തിരുപത്തിയഞ്ചു പേര്‍ ഞങ്ങളുടെ മുന്നില്‍ കാണും, അക്ഷമരായി നിന്നു ഒടുവില്‍ കൗണ്ടറിലേക്ക് 2 പേരുടെ ദൂരമെയുള്ളു, എന്തായലും ടിക്കറ്റു കിട്ടുമെന്ന സമാധാനത്തില്‍ നല്ല പോസിട്ടാനു നില്പ്പു, അപ്പഴുണ്ട് പ്രവിയോടി വരുന്നു ടാ ടിക്കറ്റ് എടുക്കണ്ട!!! ഷബീല്‍ പറഞ്ഞു കുഴപ്പമൊന്നുമില്ലാന്ന്, അവനിടക്കു പോകാറുണ്ടത്രെ..അപ്പൊഴേക്കും കൗണ്ടറില്‍ എന്റെ നമ്പര്‍ ആയിരുന്നു, ഞങ്ങളുടെ ഈ പെര്‍ഫോമെന്‍സെല്ലാം കണ്ട് പല മഹാന്മരും മഹതികളും അവിടെ നില്‍പ്പുണ്ടഅയിരുന്നു. എന്തായാലും ടിക്കറ്റ് എടുക്കതെ അഞ്ചു പേരും കൂടെ "Platform" ലൂടെ A/c ഫസ്റ്റ് ക്ളാസില്‍ കേറാനെന്ന മട്ടില്‍ നടന്നു. അപ്പൊഴേക്കും "intercity"  ഒന്നാം നമ്പര്‍ പ്ളാറ്റ് ഫോമിലേക്കു വന്നു നിന്നു, ഒന്നും നോക്കിയില്ല തൊട്ടടുത്തു കിട്ടിയ കമ്പാര്‍ട്ടുമെന്റില്‍ കയറിക്കൂടി.

വണ്ടീ പതുക്കെ നീങ്ങി തുടങ്ങി..എടക്കുളം കഴിഞ്ഞതെയുള്ളൂ അപ്പൊഴേക്കും നീലയും വെള്ളയും യൂനിഫോമിട്ട് 4 പേര്‍ വന്നു അവര്‍ റെയില്‍വെ സക്വാഡ് ആയിരുന്നു, അവരോരുത്തരായി എല്ലാരുടെയും ടിക്കറ്റുകള്‍ പരിശോധിക്കാന്‍ തുടങ്ങി, കഷ്ട്കാലമെന്നെല്ലാതെ എന്തു പറയാനാ അവരിലൊരാല്‍ എന്റടുത്തും വന്നു, ടിക്കറ്റ് കാണിക്കാന്‍ പറ്ഞ്ഞു, അയ്യോ!!! ഇനി ഇപ്പോ എന്താ ചെയ്യാ പടച്ചോനെ??ആകെ ഗുലുമാലായല്ലൊ? അപ്പള്‍ തോന്നിയ ബുദ്ധിക്ക് പറ്ഞ്ഞു "
ടിക്കറ്റ് കൗണ്ടറില്‍ ഭയങ്കര തിരക്കായിരുന്നു,  അതു കാരണം പറ്റീല" എന്നു പറ്ഞ്ഞു" എന്റെ ഈ പുളുവടിയൊക്കെ കേട്ടു കൗണ്ടറില്‍ "Q" വില്‍ നിന്നിരുന്ന പലരും ഇതൊക്കെ കണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. ഇനി വേറെ എവിടെയെങ്കിലും പോണോ ചമ്മാന്‍?..എന്തു പറഞ്ഞിട്ടും ഒരു രക്ഷയുമില്ല..ഒടുവില്‍ സെന്റിയടിച്ചു നോക്കി,,ഒരു രക്ഷയുമില്ല..അങ്ങിനെയവരുടെ കൂടെയുള്ള് ഒരുമാമന്‍ പോയി ഒരു പൊലീസ് മാമനെ കൂട്ടി വന്നു..പടച്ചോനെ ഇല്ല ഇതു പണിയായതു തന്നെ..പൊലിസ് മാമന്റെ കൂടെ പോകാന്‍ പറഞ്ഞു..എന്താ ചെയ്ക..ഇന്റെര്‍സിറ്റി എക്സ്പ്രെസ്സ് പോലെ വരിവരിയായി ഒരൊ കമ്പാര്‍ട്ടുമെന്റിനും ഇടയിലുള്ള കക്കൂസിന്റവിടെക്കു പോയി.. സക്വാഡില്‍ പെട്ട പെട്ട ഒരമ്മച്ചി ഇങ്ങിനെ പിറു പിറുക്കുന്നുണ്ട് " നിങ്ങള്‍ക്ക് ഇതിന്റെ വല്ല കാര്യവുമുണ്ട? അതിനിടയില്‍ ഒരു പാടു നേരം ടോയ്ലെറ്റിന്റെ വാതില്‍ തുറക്കാത്തത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ പുള്ളിക്കാരി പ്റഞ്ഞു "ഇതിനകത്താരോ ഒളിഞ്ഞിരിക്കുന്നുവെന്ന് തോനുന്നു ഒന്നു വിളിച്ചു നോക്കിയെ"..കതകില്‍ ഒരു പാടു മുട്ടിയപ്പോള്‍ ദേ..ഒരുത്തന്‍ .., പുറത്ത് ചാടി!! അപ്പാടെ അമ്മച്ചിയവനോട് ടിക്കറ്റ് കാണിക്കാന്‍ പറഞ്ഞു, അവന്‍ മാന്യമായി പാന്റിന്റെ പോക്കറ്റില്‍ നിന്നും ഒരു ടിക്കറ്റെടുത്ത് അവര്‍ക്കു നീട്ടി,,പക്ഷെ അതൊരു ബസ് ടിക്കറ്റായിരുന്ന!! പിന്നെയവന്റെ ബബ്ബബ്ബ..കളിയായിരുന്നു..ഇതൊക്കെ കണ്ട്ആരോ പരഞ്ഞു "ഇവന്‍ പുലിയല്ല,,പുപ്പുലിയാണെന്നു,,എന്തായലും ഞങ്ങള്‍ 5 പേരുടെയും പോക്കറ്റുകല്‍ ഞെക്കി പിഴിഞ്ഞു,,,150 നു പകരം 1500 കൊടുത്തു എക്സിബിഷന്‍ കാണാന്‍ പോയി..അദ്യത്തെയും അവസാനത്തെയും കള്ള വണ്ടീ യാത്ര!!!

(നിളാ ഫൈസല്‍ )


2 comments:

Popular Posts